Monday, 28 September 2009

അവകാശങ്ങള്‍

അതൊരു സെപ്‌റ്റബര്‍ മാസമായിരുന്നു....

ഒരു കൂട്‌ കൂട്ടാന്‍ ഞങ്ങള്‍ ഒന്നിച്ച്‌ പല സ്ഥലങ്ങളുഅന്വേഷിച്ചലയുമ്പോളാണ്‌ ആ വീടിന്റെ രണ്ടാ നിലയില്‍ അലമാരയ്‌ക്ക്‌ മുകളില്‍ സ്ഥല കണ്ടെത്തുന്നത്‌. സ്ഥല കിട്ടിയതോടെ അന്വേഷണ കൂടുണ്ടാക്കാനുള്ള ചുള്ളിക്കമ്പുകള്‍ക്കുവേണ്ടിയായി. ഞങ്ങള്‍ ഒന്നിച്ച്‌ അധ്വാനിച്ച്‌ കമ്പ്‌ശേഖരണ തുടങ്ങി. അധികതാമസിയാതെ ഒരു കൂടു ശരിയായി. രണ്ട്‌ ദിവസത്തിനുള്ളില്‍ തന്നെ മുട്ടയു ഇട്ടു. രണ്ടു മുട്ടകള്‍.

ആ മുട്ടകള്‍ക്കു മുകളില്‍ ഇരിക്കുമ്പോള്‍ എന്റെ പ്രതീക്ഷകള്‍ ചിറക് വച്ച്‌ പറക്കുകയായിരുന്നു. രണ്ട്‌ കുഞ്ഞ്‌ പ്രാവുകള്‍; എന്റെ മക്കള്‍; അവര്‍ വരുമ്പോള്‍ അവരെ എന്തെല്ലാം പഠിപ്പിക്കണം. ആഹാര
കഴിക്കാന്‍ പഠിപ്പിക്കണം, പറക്കാന്‍ പഠിപ്പിക്കണം, ഭ്രാന്തന്‍ കഴുകന്‍മാരുടെ കയ്യില്‍ നിന്ന്‌ രക്ഷപെടാന്‍ പഠിപ്പിക്കണം, വളര്‍ന്ന്‌ കഴിയുബോള്‍ അവരുടെ ലോകത്തേക്ക്‌ അവരെ പറഞ്ഞു വിടണ. വിശാലമായ ലോകത്തിന്റെ സൗന്ദര്യ ആസ്വദിച്ച് അവര്‍ പറന്നു നടക്കണ. ഇണയോടൊപ്പം സല്ലപിച്ച്‌ മരച്ചില്ലകളില്‍ ഇരിക്കണ, കൂട്‌ കൂട്ടണ, മുട്ടയിടണം, പുതിയ പ്രതീക്ഷകളുമായി അടുത്ത തലമുറ വന്നെത്തണം.

രണ്ട്‌ ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ ഭയന്നിരുന്നത്‌ സ
ഭവിച്ചു. ഒരു ഭ്രാന്തന്‍ മനുഷ്യന്‍ ഞങ്ങളെ കണ്ടെത്തി. ഉപദ്രവിക്കാന്‍ അവന്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. എന്റെ മുട്ടകളെ അവിടെ ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാനല്ലാതെ മറ്റൊന്നു ചെയ്യാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ആ ദുഷ്ടന്‍, മുട്ടകളെ എന്ത്‌ ചെയ്‌തിട്ടുണ്ടാകു എന്ന വീര്‍പ്പുമുട്ടലോടെ ഞാന്‍ പുറത്തെ പ്ലാവിന്റെ ചില്ലയില്‍ ഇരുന്നു. കൂടുതല്‍ സമയഅവിടെ ഇരിക്കാന്‍ കഴിയാതെ ഞാന്‍ തിരിച്ച്‌ ചെന്നു. അാശ്വാസ! മുട്ടകള്‍ രണ്ടു ഭദ്രം. ഞാന്‍ അവിടമാകെ പരിശോധിച്ചു. എങ്ങു ഒരു മാറ്റവുഭവിച്ചിട്ടില്ല. കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ വീണ്ടുമുട്ടകള്‍ക്ക് മുകളില്‍ ഇരിപ്പായി. എന്റെ പ്രതീക്ഷകളോടൊപ്പം.

അന്നേദിവസ
തന്നെ വൈകുന്നേര ആ ഭ്രാന്തന്‍ മനുഷ്യന്‍ ഞങ്ങളെ ആക്രമിക്കാന്‍ വിണ്ടുമെത്തി. പ്രതികരിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട്‌ മുട്ടകളെ ഉപേക്ഷിച്ച്‌ ഞാന്‍ വിണ്ടു രക്ഷപെട്ടു. ഈ മനുഷ്യര്‍ക്ക്‌ എന്താണ്‌ ഞങ്ങളോട്‌ ഇത്ര പക? അല്‍പസമയകഴിഞ്ഞപ്പോള്‍ ക്ഷമ നശിച്ച്‌ ഞാന്‍ തിരിച്ച്‌ ചെന്നു. ഭാഗ്യ!അപ്പോഴുഎല്ലാ ഭദ്രം. മുട്ടകള്‍ സുരക്ഷിത. മുട്ടകള്‍ക്ക്‌ മുകളില്‍ സ്വപ്നങ്ങളുമായി ഞാന്‍ ഇരിപ്പായി.

അടുത്തദിവസ
രാവിലെ അയാള്‍ വീണ്ടുമെത്തി. ഞാന്‍ ഭയന്നെങ്കിലു പറന്ന്‌ പുറത്ത്‌ പോയില്ല. കൂട്‌ കാണാന്‍ കഴിയുന്ന വിധത്തില്‍ മാറിയിരുന്ന്‍ നിരീക്ഷിച്ചു. വന്നയാളിന്റെ കയ്യില്‍ എന്തോ ഒരു സാധന ഉണ്ട്‌. അയാള്‍ എന്നെയു, മുട്ടകളെയു ആ സാധനത്തെയു മാറി മാറി നോക്കുന്നുണ്ടായിരുന്നു. അധികസമയകഴിയുന്നതിനു മുമ്പ്‌ തന്നെ ഇടിയില്ലാതെ ഒരു മിന്നല്‍ വന്നെത്തി. ഞാന്‍ ഭയന്ന്‌ പുറത്തേക്ക്‌ പറന്ന്‌ പോയി. അല്‍പ്പസമയ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുന്നു. പഴയപോലെ വിണ്ടു മിന്നല്‍ പിണരുകള്‍ വന്നുകൊണ്ടിരുന്നു. പിന്നീടാണ്‌ മനസ്സിലായത്‌ അയാളുടെ കയ്യില്‍ ഇരിക്കുന്ന സാധനത്തില്‍ നിന്നാണ്‌ മിന്നല്‍പിണരുകള്‍ ഉണ്ടാകുന്നതെന്ന്‌. അയാളോടുള്ള എന്റെ ഭയ അല്‍പ്പ കുറഞ്ഞു.

പിന്നീട്‌ പലപ്പോഴു
അയാള്‍ വരികയു മിന്നല്‍ പിണരുകള്‍ ഉണ്ടാക്കുകയു ചെയ്‌തു. ചിലപ്പോഴൊക്കെ കൂടുതല്‍ അടുത്ത്‌ വരുമ്പോള്‍ ഞാന്‍ ഭയന്ന്‌ ഓടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക്‌ അയാളോടുള്ള ഭയ വളരെ കുറഞ്ഞു. പലപ്പോഴും അയാള്‍ എന്റെ വളരെ അടുത്ത്‌ വരികയു ആ ഉപകരണ ഉപയോഗിച്ച്‌ മിന്നല്‍ പിണരുകള്‍ ഉണ്ടാക്കുകയു ചെയ്‌തു. എല്ലാ മനുഷ്യരുഭ്രാന്തന്‍മാരായിരിക്കില്ല എന്ന്‌ ഞാന്‍ ഊഹിച്ചു. പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി വീണ്ടു മുന്നോട്ട്‌...

മനുഷ്യരെ പറ്റിയുള്ള എന്റെ ചിന്തകളില്‍ ചെറിയ മാറ്റ
വന്നു തുടങ്ങുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കേ ഒരുനാള്‍ രാവിലെ മറ്റൊരു മനുഷ്യനെ ഞാന്‍ ആ മുറിയില്‍ കണ്ടു. അധികതാമസിയാതെ അയാള്‍ എന്നെയു കണ്ടു. കുറച്ച്‌ സമയ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അയാള്‍ എന്റെയടുത്തേക്ക്‌ വന്നെങ്കിലു ഞാന്‍ ഭയന്നില്ല. പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. കുറെ ശബ്ദത്തോടെ അയാള്‍ എന്നിലേക്ക്‌ പാഞ്ഞടുത്തു. ഞാന്‍ ഭയന്ന്‌ വിറച്ച്‌ പോയി. ഒരു വിധ പറന്ന്‌ രക്ഷപെട്ടു. പിന്നീട്‌ എന്താണ്‌ സഭവിച്ചതെന്ന്‌ എനിക്കറിയില്ല.

ചില്ലികമ്പുകള്‍ കൊണ്ട്‌ മക്കള്‍ക്കു വേണ്ടി ഞങ്ങള്‍ തീര്‍ത്ത സൗധ
കാണാനില്ലായിരുന്നു. ഒരു മുട്ടക്കുള്ളിലെ എന്റെ കുഞ്ഞിന്റെ ജീവന്‍ തറയില്‍ വിറങ്ങലിച്ച്‌ കിടക്കുന്നത്‌ എനിക്ക്‌ കാണേണ്ടി വന്നു. മനുഷ്യര്‍ ക്രൂരന്മാര്‍ തന്നെയാണോ? എന്തിന്‌? എന്തിന്‌ അവര്‍ ഇത്‌ ചെയ്‌തു?
അടുത്തുള്ള പ്ലാവിന്റെ ചില്ലയില്‍ ഇരിക്കുബോള്‍ താഴെ കാക്കകള്‍ ബഹള
കൂട്ടുന്നത്‌, എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജീവന്‍ ഊറ്റിക്കുടിക്കാന്‍ വേണ്ടിയാണെന്ന്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി.
എന്റെ മുട്ടകള്‍.... എന്റെ കുഞ്ഞുങ്ങള്‍..... എന്റെ പ്രതീക്ഷകള്‍.... എന്റെ സ്വപ്‌നങ്ങള്‍....

അടിക്കുറുപ്പ്‌: പ്രാവിനെ വീട്ടില്‍ കയറ്റിയാല്‍ വീട്ടില്‍ ചെള്ളുണ്ടാകുമത്രേ.


3 comments:

Binu Paravur said...

Human Rights നെ പറ്റി ഘോരഘോരം പ്രസ്സങ്ങിക്കുന്ന മനുഷ്യന് Animal rights നെ പറ്റിയും Nature rights നെ പറ്റിയും ചിന്തിക്കാന്‍ എവിടെ സമയം?

asaaero said...
This comment has been removed by the author.
Anu said...

The ending of the article is so nice...Another pros is the way you make dove itself as the narrator. it is very suitable for this situation...